കോട്ടയം: ചങ്ങനാശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കോട്ടയം വിജിലൻസ് യൂണിറ്റ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഇവിടെ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയിൽനിന്ന് 2600 രൂപയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്കു നൽകുന്നതിനായി ഏജന്റുമാർ കൊണ്ടുവന്ന 34,200 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. പരിശോധനയിൽ ചങ്ങനാശേരി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയ ആർടിഒ ഏജന്റ് വി വി ബിജുവിന്റെ പക്കൽനിന്ന് 21,600 രൂപയും ആർടിഒ ഏജന്റ് ജയലാൽ പി പിയിൽനിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.
വിജിലൻസ് ഡിവൈഎസ്പി രവികുമാർ, ഇൻസ്‌പെക്ടർ ഗിരീഷ്, എസ്‌ഐമാരായ പ്രസാദ്, ജോൺസൺ, എഎസ്‌ഐ അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസറായ ഷമീർ, അനിൽ കെ സോമൻ, സൂരജ്, സുരേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.