മീനച്ചിൽ: ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ വീടുകയറി ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മീനച്ചിൽ കൊണ്ടൂർ ഭാഗത്ത് തട്ടാരിക്കൽ വീട്ടിൽ ബേബി മകൻ അമൽ ബേബി (26), മീനച്ചിൽ പനയ്ക്കപ്പാലം ഭാഗത്ത് പാണ്ടിയാമാക്കൽ വീട്ടിൽ (പാലാ ഇടമറ്റം പാറപ്പള്ളി ഭാഗത്ത് തച്ചുപുരയിടത്തിൽ വാടകയ്ക്ക് താമസം) ഗോപി മകൻ ജ്യോതിഷ് പി. ജി (29), ഇയാളുടെ സഹോദരനായ ജോബിൻ പി.ജി (32), മീനച്ചിൽ കൊണ്ടൂർ ഭാഗത്ത് മൈലംപറമ്പിൽ വീട്ടിൽ മാത്യു മകൻ ജോർജുകുട്ടി മാത്യു (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ ജോലിചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്നും ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയ വിജയപുരം സ്വദേശിയായ രഞ്ജിത്ത് എന്നയാളെ തവണ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ബാങ്ക് ജീവനക്കാരനെ വീട്ടുകാർ ആക്രമിച്ചു എന്ന് ജീവനക്കാരന്റെ പരാതിയെ തുടർന്ന് രഞ്ജിത്തിന്റെ സഹോദരനായ അജിത് കെ. ജോസഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.