കേരളം: " 14 ജില്ലകളിൽ ജപ്തി 60 ഓളം പേരുടെ സ്വത്തുക്കൾ കണ്ടു കെട്ടി " പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കിടപ്പാടവും കൊണ്ടുപോയി

കേരളം :  ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അഞ്ചു കോടി രൂപയുടെ നാശനഷ്ടം പിഎഫ്ഐ നേതാക്കളില്‍നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിൻ്റെ നേതൃത്വത്തില്‍ നേതാക്കളുടെ സ്ഥലം അളവ് ഉള്‍പ്പെടെ സ്ഥാപന ജംഗമ വസ്തുക്കളെല്ലാം കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിക്കുന്നത്. 


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലാണ് ജപ്തി നടപടികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മിന്നൽ ഹർത്താലിൽ സംഭവിച്ച നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാനാണ് നേതാക്കളുടെ വീടും സ്ഥലങ്ങളും ജപ്തി ചെയ്യുന്നത്. തുക കെട്ടിവയ്ക്കാൻ അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിൽ  ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് ജപ്തി ചെയ്യുന്ന നടപടികൾ ആരംഭിച്ചത്. 

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 14 ജില്ലകളിലായി ജപ്തികളിൽ 60 ഓളം പേരുടെ സ്വത്തുക്കളാണ് സർക്കാർ നേതൃത്വത്തിൽ കണ്ടുകെട്ടിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ ലാൻഡ് റവന്യൂ കമ്മീഷണര്‍ സമയപരിധി നൽകിയിരിക്കുന്നത്. ജപ്തി നടപടികൾ പൂർത്തിയായാൽ സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. സർക്കാർ ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ സമർപ്പിക്കും. 

കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും വസ്തുവകകളും ജപ്തി ചെയ്തിരുന്നു. പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്‍റെ പത്ത് സെന്‍റ് സ്ഥലമാണ് ജപ്തി ചെയ്തത്. ഈ സ്ഥലം റൗഫ് വീടു നിർമ്മിക്കുവാൻ വേണ്ടി വാങ്ങിയിട്ടതാണെന്നാണ് സൂചനകൾ. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാമ്പസും അധികൃതർ ജപ്തി ചെയ്തിട്ടുണ്ട്. പാലക്കാട് പതിനാറ് സ്ഥലങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലുമാണ് ജപ്തി നടന്നത്. ഇടുക്കിയിൽ ആറും പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്ത് വകകൾ ജപ്തി ചെയ്തദവയിലുൾപ്പെടുന്നു. കോഴിക്കോട് 16 പേര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ജപ്തി നടപടി നടന്ന ഒരിടത്തും എതിര്‍പ്പുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ഹർത്താലിൽ ബസിൻ്റെ ചില്ല് തകർത്ത സംഭവത്തിൽ തിരുവനന്തപുരം പൂവാറിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ്റെ ഭൂമി ജപ്‌തി ചെയ്തു. കലക്‌ടറുടെയും നെയ്യാറ്റിൻകര റവന്യു റിക്കവറി തഹസിൽദാരുടെയും നിർദേശപ്രകാരം പൂവാർ വില്ലേജ് ഓഫീസറാണ് പൂവാർ എലിത്തോപ്പ് കോയവീട്ടിൽ ഫസലുദീന്റെ മൂന്ന്‌ സെൻ്റ് ഭൂമി ജപ്‌തി ചെയ്‌തത്. 

വെള്ളിയാഴ്ച   രാവിലെ എത്തിയ ഉദ്യോഗസ്ഥർ അര മണിക്കൂറിൽ നടപടികൾ പൂർത്തീകരിച്ച് മടങ്ങുകയായിരുന്നു. ഹർത്താൽ ദിനത്തിൽ  ഫസലുദ്ദീനും സുഹൃത്തും ചേർന്ന് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തിരുന്നു. സംഭവത്തിൽ 218000 രൂപയുടെ നഷ്‌ടം കണക്കാക്കി. തുക കെട്ടിവയ്ക്കാൻ അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിലാണ് ജപ്‌തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും സഞ്ചരിച്ചിരുന്ന വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !