കവന്ററി: യുകെ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കുന്ന നിലയിലായിരുന്നു. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
ഒന്നര വര്‍ഷം മുന്‍പാണു അരുണ്‍ കവന്ററിയിൽ എത്തിയത്. കവന്ററി ഹോസ്പിറ്റലിൽ ഐടിയു വിഭാഗത്തിൽ നഴ്സ് ആയിരുന്നു അരുൺ. നഴ്‌സായ ഭാര്യ ആര്യക്കും അരുൺ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഈ അടുത്ത് ജോലി കിട്ടിയിരുന്നു. ഇതേ തുടർന്ന് ആര്യയും മൂന്ന് വയസുള്ള കുഞ്ഞും കവന്ററിയിൽ എത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ വീസ നടപടികൾ പുരോഗമിക്കവേയാണ് അരുണിന്റെ മരണം.
തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണ് മാതാപിതാക്കൾ.
അരുണിൻ്റെസംസ്കാരം പിന്നീട് നാട്ടിൽ നടക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കവന്ററി കേരള കമ്മ്യൂണിറ്റി പ്രവർത്തകരും സുഹൃത്തുക്കളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.