കോട്ടയം : എയ്ഞ്ചൽ വാലി: കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടുകളും സ്ഥിതി വിവര കണക്കുകളും സമയബന്ധിതമായി നൽകാതെ വച്ച് താമസിപ്പിച്ച കേരള സർക്കാറിന്റെ അലംഭാവമാണ് ബഫർ സോൺ വിഷയത്തിൽ വിനയായതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.
കാട്ടുപന്നിയെ വെടിവയ്ക്കുന്നതടക്കം കർഷക താല്പര്യത്തിന് ഒപ്പം നിലകൊണ്ടത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരാണ് . ബഫർ സോണിൽ ഉൾപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളെ കൂടിയൊഴുപ്പിക്കാൻ ഒരു സർക്കാരിനും കഴിയില്ല. കുടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന എയ്ഞ്ചൽ വാലിയിലെ ജനങ്ങൾക്കൊപ്പം ബിജെപിയും നരേന്ദ്ര മോദി സർക്കാരും ഉണ്ടാകും. കേന്ദ്ര ഗവൺമെന്റിനെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ ബി ജെ പി പ്രതിഞ്‌ജാബനദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ നയിച്ച ബഫർ സോൺ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജെ പ്രമീള ദേവി, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി,ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു,എയ്ഞ്ചൽ വാലി സംരക്ഷണ സമിതിയുടെ നേതാവ് പി ജെ സെബാസ്റ്റ്യൻ, മലയരായ സമുദായ പ്രതിനിധി പി കെ ദിവാകരൻ,
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ പി ജി ബിജുകുമാർ, എസ് രതീഷ്, മേഖല വൈസ് പ്രസിഡന്റ്‌മാരായ എൻ പി കൃഷ്ണ കുമാർ,ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ പി ഭുവനേഷ്, എം ആർ അനിൽ കുമാർ,മിനർവ മോഹൻ,ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ,സോബിൻ ലാൽ,വിനൂബ് വിശ്വം,ലേഖ അശോക്,ജില്ലാ ട്രഷറർ ഡോ ശ്രീജിത്ത് കൃഷ്ണൻ,ജില്ലാ സെൽ കോഡിനേറ്റർ കെ ആർ സോജി, സുമിത് ജോർജ്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ,
സി എൻ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.