സിഡ്‌നി: പരിഭ്രാന്തിക്കൊടുവില്‍ സുരക്ഷിത ലാന്‍ഡിങ്; സിഡ്‌നി യാത്രയ്ക്കിടെ ക്വാണ്ടാസ് വിമാനത്തില്‍ എന്‍ജിന്‍ തകരാര്‍;

സിഡ്‌നി: ന്യൂസിലന്‍ഡില്‍ നിന്നും 145 യാത്രക്കാരുമായി സിഡ്‌നിയിലേക്കു പറന്നുയര്‍ന്ന ക്വാണ്ടാസ് വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായത് ഏറെ നേരത്തെ പരിഭ്രാന്തിക്കിടയാക്കി. 

അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന മെയ്ഡേ കോള്‍ നല്‍കിയതിനു ശേഷം പൈലറ്റ് വിമാനം സിഡ്നിയില്‍ സുരക്ഷിതമായി നിലത്തിറക്കി.ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ക്വാണ്ടാസ് വിമാനത്തിന് യാത്രയ്ക്കിടെ തകരാര്‍ സംഭവിക്കുന്നത്. ഡിസംബര്‍ 23-ന് സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ക്വാണ്ടാസ് വിമാനത്തില്‍ പുക കണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് അസര്‍ബൈജാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.


ബുധനാഴ്ച ഉച്ചകഴിഞ്ഞ് സിഡ്നി വിമാനത്താവളത്തിനടുത്തെത്തിയപ്പോഴാണ് ബോയിംഗ് 737 വിമാനത്തിന്റെ ഇടതു എന്‍ജിനില്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. രണ്ട് എഞ്ചിനുകളാണ് ബോയിംഗ് 737 വിമാനത്തിന് കരുത്തു പകരുന്നത്.

ഓക്ലന്‍ഡില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകി പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.30-നാണ് വിമാനം പുറപ്പെട്ടത്. പറക്കുന്നതിനിടെ വിമാനത്തിന് ഉയരവും വേഗതയും നഷ്ടപ്പെട്ടതായി ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റ കാണിക്കുന്നു. തുടര്‍ന്ന് പരിചയ സമ്പന്നനായ പൈലറ്റ് കേടായ എഞ്ചിന്‍ ഓഫ് ചെയ്ത് ഒരു എഞ്ചിന്‍ ഉപയോഗിച്ച് വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ 3.30 ന് ലാന്‍ഡ് ചെയ്തു.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ അഞ്ച് ഫയര്‍ റെസ്‌ക്യൂ വാഹനങ്ങളെ സിഡ്‌നി വിമാനത്താവളത്തില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. പാരാ മെഡിക്കല്‍ വിഭാഗത്തിനും മുന്നറിയിപ്പു ലഭിച്ചിരുന്നു.

പറക്കുന്നതിനിടെ വിമാനത്തിന് ഒരു പ്രശ്‌നമുണ്ടെന്ന് യാത്രക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതു വരെ എന്‍ജിന്‍ തകരാറിലായതായി അറിഞ്ഞിരുന്നില്ല. അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റ് മെയ്ഡേ കോള്‍ പുറപ്പെടുവിച്ചത്. ഒരു വിമാനം ആസന്നമായ അപകടാവസ്ഥയിലായിരിക്കുമ്പോഴാണ് മെയ്ഡേ കോള്‍ പുറപ്പെടുവിക്കുന്നതെന്ന് എയര്‍സര്‍വീസസ് ഓസ്ട്രേലിയ പറയുന്നു.

അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !