"ആഡംബരവും സർക്കാർ അഴിമതിയും ജനജീവിതം ദുസ്സഹം" രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം - പി സി ജോർജ്, ചെയർമാൻ, കേരള ജനപക്ഷം സെക്കുലർ

പൂഞ്ഞാർ: കേരളത്തിന്റെ കടം നാല് ലക്ഷത്തി ഇരുപത്തിയേഴായിരം (4,27,000/-) കോടി രൂപയായി ഉയർന്നിരിക്കുന്നു. ഈ കടം വരുത്തിവെച്ചത് വികസന പ്രവർത്തനത്തിന് വേണ്ടി മാത്രമായിരുന്നെങ്കിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറുമായിരുന്നു. അതിനുപകരം ധൂർത്തും, ആഡംബര ജീവിതവും അഴിമതിയും കൊടികുത്തി വാഴുകയാണ്. 

എത്രയും വേഗം കാർഷിക മേഖലയെയും ജനങ്ങളെയും രക്ഷിക്കാൻ നടപടി സ്വീകരിച്ചേ മതിയാവൂ. ഇടുക്കി ജില്ല പൂർണമായും വനമാക്കുവാനുള്ള ഗൂഢ നീക്കം നടക്കുന്നതായി ഞാൻ സംശയിക്കുന്നു. കാർബൺ ക്രെഡിറ്റ് ഫണ്ട് അതിനായി കേരളത്തിലേയ്ക്ക് ഒഴുക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് -പി സി ജോർജ്.

വാർത്താക്കുറിപ്പിലാണ് പിസി ജോർജ് ഇക്കാര്യങ്ങൾ അറിയിച്ചത്.


വാർത്താക്കുറിപ്പ്:

കേരളത്തിന്റെ കടം നാല് ലക്ഷത്തി ഇരുപത്തിയേഴായിരം (4,27,000/-) കോടി രൂപയായി ഉയർന്നിരിക്കുന്നു. ഈ കടം വരുത്തിവെച്ചത് വികസന പ്രവർത്തനത്തിന് വേണ്ടി മാത്രമായിരുന്നെങ്കിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറുമായിരുന്നു. അതിനുപകരം ധൂർത്തും, ആഡംബര ജീവിതവും അഴിമതിയും കൊടികുത്തി വാഴുകയാണ്. മുഖ്യമന്ത്രി മാത്രം സ്വന്തം ആവശ്യത്തിന് ചെലവഴിക്കുന്ന തുക കേരളത്തിന്  അപമാനകരമാണ്. മുപ്പതിൽ കൂടുതൽ വാഹനങ്ങളുടെ അകമ്പടിയോടെയാണ്  യാത്ര. മുഖ്യമന്ത്രിയുടെ വീട്ടിലെ പശു തൊഴുത്തിന് 48 ലക്ഷം രൂപ, നീന്തൽകുളം നവീകരിക്കാൻ 30 ലക്ഷം രൂപ, വീട്ടിൽ ലിഫ്റ്റ് നിർമ്മിക്കാൻ 25 ലക്ഷം രൂപ,ഭാര്യയും മക്കളോടും ഒപ്പം വിദേശയാത്രയ്ക്ക് 92 ലക്ഷം രൂപ ഇങ്ങനെ അനാവശ്യ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വകുപ്പുകളും മുഖ്യമന്ത്രി തന്നെ ഭരിക്കുന്നു. കാലങ്ങളായി റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. 2018-ലും കഴിഞ്ഞ വർഷവും ഉണ്ടായ പ്രളയദുരന്തത്തിന് നഷ്ടപരിഹാരം പോലും നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തകർന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുവാനുള്ള  നടപടിയും സ്വീകരിച്ചിട്ടില്ല. നാടിന് ശാപമായി തീർന്ന ഈ ഭരണം അവസാനിപ്പിച്ച് പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇടുക്കി ജില്ലയിലും മലയോര മേഖലകളിലും കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കാട്ടാനയുടെ ശല്യം മൂലം 2018 മുതൽ 2022 വരെ 105 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആനയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ  ഭൂ വിസ്തൃതിയിൽ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ ആകെ ആനയിൽ 20 ശതമാനവും. ക്രമാതീതമായി വർദ്ധനവ് ഉണ്ടായിരിക്കുന്ന കാട്ടു മൃഗങ്ങളെ മറ്റു രാജ്യങ്ങൾ ചെയ്യുന്നതുപോലെ കൊല്ലുവാനുള്ള  നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ കേരളം പരാജയപ്പെട്ടിരിക്കുകയാണ്. എത്രയും വേഗം കാർഷിക മേഖലയെയും ജനങ്ങളെയും രക്ഷിക്കാൻ നടപടി സ്വീകരിച്ചേ മതിയാവൂ. ഇടുക്കി ജില്ല പൂർണമായും വനമാക്കുവാനുള്ള ഗൂഢ നീക്കം നടക്കുന്നതായി ഞാൻ സംശയിക്കുന്നു. കാർബൺ ക്രെഡിറ്റ് ഫണ്ട് അതിനായി കേരളത്തിലേയ്ക്ക് ഒഴുക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്...

പി സി ജോർജ്

(ചെയർമാൻ,   കേരള ജനപക്ഷം സെക്കുലർ )

തിയതി: 31/01/2023

📚READ ALSO:


🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !