സാന്‍ ഫ്രാന്‍സിസ്കോ: 2023 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് കോര്പറേഷന് (Microsoft Corp).
10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയും ചെയര്‍മാനുമായ സത്യ നാദെല്ല ബുധനാഴ്ച വ്യക്തമാക്കിയത്.
പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ നിരവധി പാദങ്ങളിലെ മാന്ദ്യം വിന്‍ഡോസിന്റെ വില്പനയെ ബാധിച്ചത് കാരണം തങ്ങളുടെ ക്ലൗഡ് യൂണിറ്റ് അസുറില്‍ (cloud unit Azure) വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് മൈക്രോസോഫ്റ്റ് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു.
ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ 1,22,000 ജീവനക്കാരും അന്താരാഷ്ട്ര തലത്തില്‍ 99,000 ജീവനക്കാരുമുള്‍പ്പെടെ 2,21,000 മുഴുവന്‍ സമയ ജീവനക്കാര്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ടെക് ഭീമന്മാര് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും യു.എസിലെ സാങ്കേതിക മേഖലകളില്‍ പിരിച്ചുവിടലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
മൈക്രോസോഫ്റ്റ് നിലവില്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ മാന്ദ്യത്തെ നേരിടുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം വിന്‍ഡോസിനും അനുബന്ധ സോഫ്റ്റ്വെയറിനുമുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.