വിയോജിപ്പ് രേഖപ്പെടുത്തി ഋഷി സുനക്കും. ലിങ്കുകൾ നീക്കം ചെയ്ത് ട്വിറ്ററും യൂടൂബും

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം  

ദില്ലി : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചു ബിബിസി തയ്യാറാക്കിയ ഡോക്യുമെൻ്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം. യൂട്യൂബിനും ട്വിറ്ററിനുമാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും .

 50 ലധികം ട്വീറ്റുകളും നീക്കം ചെയ്യാനാണ് നിർദേശം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് ലിങ്കുകളും വീഡിയോകളും നീക്കം ചെയ്തതായി യൂട്യൂബും ട്വിറ്ററും അറിയിച്ചു. 2021 ഐടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ചാണ് നിർദേശമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്.

ബിബിസി ഡോക്യുമെൻ്ററി അപകീർത്തി ഉണ്ടാക്കാൻ നിർമ്മിച്ചതാണെന്ന് കരുതുന്നതായും ഇതിനു പിന്നിൽ കൊളോണിയൽ ചിന്താഗതി ആണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോക്യുമെന്ററി ബിബിസി ഇന്ത്യയിൽ ലഭ്യമാക്കിയില്ലെങ്കിലും ചില യൂട്യൂബ് ചാനലുകൾ ഇന്ത്യാ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ ഇത് അപ്‌ലോഡ് ചെയ്തതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ നിർദേശം വന്നതോടെ തൃണമൂൽ കോൺഗ്രസ് നേതാവ്  ഡെറിക് ഒബ്രയിൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കുവെച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചു ഡെറക് ഒബ്രയിൻ തന്നെ രംഗത്തെത്തി. കേന്ദ്ര നടപടി സെൻസർഷിപ്പ് ആണെന്നും ബിബിസി ഡോക്യുമെന്ററിയുടെ തന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു . 

ലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ടു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ബിബിസി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നു എന്ന് തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഡോക്യുമെൻ്ററി വിവാദത്തിൽ ബിബിസിക്കെതിരെ മുൻ ജഡ്ജിമാരും മുൻ സ്ഥാനപതിമാരും ഉൾപ്പെടെ 302 പ്രമുഖർ പ്രസ്താവനയുമായി രംഗത്തെത്തി.

വിശദമായ പഠനത്തിനു ശേഷമാണ് ഡോക്യുമെൻ്ററി നിർമ്മിച്ചതെന്നും പത്രപ്രവർത്തനതിൻ്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചതെന്നുമാണ് ബിബിസി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബ്രിട്ടീഷ് സർക്കാർ രേഖ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

 ഡോക്യുമെൻ്ററിയിൽ പറയുന്ന കാര്യങ്ങളിൽ ഭാരത സർക്കാരിൽ നിന്ന്  അഭിപ്രായം ആരാഞ്ഞെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിബിസി വക്താവ് പറഞ്ഞിരുന്നു. ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം ചൊവ്വാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. രണ്ടാംഭാഗം വരുന്ന ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യും. അതിനിടെ, ഡോക്യുമെൻ്ററിയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിയോജിച്ചിരുന്നു

📚READ ALSO





🔘കാസര്‍ഗോഡ്: ബീഡി തെറുത്ത് ജീവിച്ച പയ്യൻ, ടെക്സാസിലെ ജഡ്ജി; കേരളത്തിനും അഭിമാനിക്കാം; പ്രചോദനമായി സുരേന്ദ്രന്‍ കെ പട്ടേല്‍

🔘"കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍" - ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും 

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !