വൈക്കം :തലയോലപ്പറമ്പിൽ വീടിന്റെ മുൻവശത്തു പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കോമങ്കേരിച്ചിറ ഭാഗത്ത് ആറ്റിത്തറയിൽ സത്യൻ (44) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ ഏകദേശം മൂന്ന് മണിയോടെ വരിക്കാംകുന്ന് ഒലിപ്പിൽ ഭാഗത്ത് താമസിക്കുന്ന ശെൽവരാജിന്റെ വീടിന്റെ മുൻവശത്തു വച്ചിരുന്ന രണ്ടു സ്കൂട്ടറുകൾ പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് സ്കൂട്ടറുകൾ കത്തിച്ചതെന്ന് കണ്ടെത്തുകയും, പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്. എച്ച്.ഓ ജയൻ, എസ്.ഐ ദീപു റ്റി. ആർ, സുധീരൻ, സുശീലൻ, സി.പി.ഓ മാരായ രാധാകൃഷ്ണൻ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.