കോട്ടയം; റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
കാലങ്ങളായി റബ്ബർ കർഷകർ ആവശ്യപ്പെട്ടിരുന്ന കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10% നിന്ന് 25% ലേക്ക് ഉയർത്തിയതോടുകൂടി കേന്ദ്ര സർക്കാരിനെതിരെ ഉന്നിയിച്ച ആരോപണങ്ങൾ എല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് കർഷകർക്കും പൊതു സമൂഹത്തിനും മനസിലാബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ ബോർഡ് നിർത്തലാക്കാൻ പോകുന്നു എന്ന് പറഞ്ഞു കര്ഷകക്കിടയിൽ കേന്ദ്ര സർക്കാരിനോടുള്ള വിഭക്തി സൃഷ്ടിച്ചവരുടെയും ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഹരി മാധ്യമങ്ങളോട് പറഞ്ഞു .
റബ്ബർ ബോർഡ് ഗ്രാൻഡായി ചോദിച്ചിരുന്നത് 269 കോടി രൂപയാണ് , ഒരു മാറ്റവും വരുത്താതെ ആ തുക തന്നെ കേന്ദ്ര സർക്കാർ അനുവദിച്ചു തന്നിരിക്കുന്നു.കോംപൗണ്ട് റബ്ബർറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബ്ബർ കർഷകർക്ക് ആശ്വാസമായ നടപടിയാണന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വന്നു.
ഇനിയെങ്കിലും പ്രതിപക്ഷ കക്ഷികൾ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും കർഷകരെ ചേർത്ത് പിടിച്ച ബഡ്ജറ്റിൽ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നതായും എൻ. ഹരി പറഞ്ഞു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.