ബെംഗളൂരു: വിമാനത്തില്‍ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍, ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ സുരക്ഷാ ജീവനക്കാര്‍ യുവതിയെ തടഞ്ഞു. അകത്തേക്കു കടത്തി വിട്ടില്ല. ഇതേതുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്നു പറഞ്ഞ് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിച്ച് അസഭ്യം പറയുകയുമായിരുന്നു. പിന്നീട് എയര്‍പോര്‍ട്ട് ജീവനക്കാരെത്തി യുവതിയെ അറസ്റ്റുചെയ്തു നീക്കി.
.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.