കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയിലെ ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടന്നു;കപ്പൽ പ്രദക്ഷിണം വീഡിയോ

കുറവിലങ്ങാട്:  കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടന്നു. മതസൌഹാര്‍ദ്ദത്തിന്റെ  മാറ്റൊലി ഉയര്‍ത്തി  നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആനയുടെ അകമ്പടിയോടെ പകല്‍ ഒന്നിനാരംഭിച്ച കപ്പല്‍പ്രദക്ഷണത്തിന് നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എത്തി. 

കുറവിലങ്ങാടിന്റെ മണ്ണിൽ മാത്രം കാണുന്ന കാഴ്ചയാണിത്. പതിനായിരക്കണക്കിന് വിശ്വാസികൾ തീർക്കുന്ന കടലിൽ ആടിയുലയുന്ന കപ്പൽ. മൂന്നുനോമ്പ് തിരുനാൾ രണ്ടാം ദിനത്തിലെ ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണത്തിന് പൊരിവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ ആയിരങ്ങളാണ് എത്തിച്ചേർന്നത്.



ചൊവ്വാഴ്ച രാവിലെ  തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പാലാ രൂപതയിലെ നവവൈദികര്‍ കുര്‍ബായനയര്‍പ്പിച്ചു. തുടര്‍ന്ന്  പകല്‍  രാവിലെ  10.30ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് ഒരു മണിക്ക്  കപ്പൽ പ്രദക്ഷിണം നടന്നു. ഫെബ്രുവരി ഒന്നിനു മൂന്ന് നോമ്പ് തിരുനാൾ സമാപിക്കും.
കുർബാന, ഫാ. ജോസ് കോട്ടയിൽ – 5.30, ഫാ. മാത്യു കവളംമാക്കൽ – 7.00, സുറിയാനി കുർബാന, ഫാ. സെബാസ്റ്റ്യൻ അടപ്പശേരിൽ – 8.30, കുർബാന, സന്ദേശം, മാർ ജോസഫ് പുളിക്കൽ – 10.30, കുർബാന, ഫാ. ജോസ് നെല്ലിക്കത്തെരുവിൽ – 2.00, കുർബാന, സന്ദേശം, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ–3.00, ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം–6.00.
കടപ്പൂര് ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നുതാഴുമ്പോൾ കടൽ യാത്രയുടെ അനുഭവമാണുണ്ടാകുക. ആനയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം പടവുകളിറങ്ങിയെത്തുന്നത് വേറിട്ട കാഴ്ചയാണ്.

കുരിശിനു മുന്നിൽ എത്തിയ ശേഷം കിഴക്കു പടിഞ്ഞാറ് ദിശയിൽ മുന്നിലേക്കും പിന്നിലേക്കും ഓട്ടം. തുടർന്ന് കുരിശുവന്ദനം. കുരിശിൻ തൊട്ടിയിൽ ആടിയുലയുന്ന കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുത്തെറിയുന്നതോടെ കടൽ ശാന്തമാകും. തുടർന്ന് പ്രദക്ഷിണം പടികൾ കയറി കപ്പലിന്റെ കൊടികൾ താഴ്ത്തിക്കെട്ടി വീണ്ടും വലിയ പള്ളിയുടെ മുറ്റത്ത് എത്തും. തുടർന്ന് കപ്പൽ പള്ളിയുടെ ഉള്ളിൽ തിരികെ വയ്ക്കുന്നു

കപ്പൽ പ്രദക്ഷിണം വീഡിയോ : 📹https://youtu.be/sMb6lyk9HIo

എഡി 105ൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മൂന്നു നോമ്പ് തിരുനാളും കപ്പൽ പ്രദക്ഷിണവും ആരംഭകാലത്തിലേ തുടങ്ങിയെന്നാണു വിശ്വസിക്കപ്പെടുന്നത്. കടൽ പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികൾക്കാണു കപ്പൽ വഹിക്കാനുള്ള അവകാശം. തിരുസ്വരൂപങ്ങൾ വഹിക്കുന്നതു കാളികാവ് കരക്കാരും മുത്തുക്കുടകൾ വഹിക്കുന്നതു മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്.

യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽപ്രദക്ഷിണം ആയിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിക്കും. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും നേരനുഭവം സമ്മാനിക്കുന്ന കപ്പൽ പ്രദക്ഷിണവും ആന അകമ്പടിയോടെയുള്ള പ്രദക്ഷിണവും കുറവിലങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്. കപ്പൽ പ്രദക്ഷിണത്തിൽ 18 വൈദികരാണ് തിരുശേഷിപ്പുകൾ വഹിക്കുന്നത്.

📚READ ALSO:

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰Join: ഡെയിലി മലയാളി ന്യൂസ്  
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !