ഇന്ത്യ: ക്വീൻസ്ലാന്റിലെ കെയിൻസിൽ 24കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു.
വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ആഴ്ചകൾക്കകമാണ് രജ്വീന്ദർ സിംഗ് എന്ന പഞ്ചാബി വംശജൻ അറസ്റ്റിലായത്. പഞ്ചാബ് സ്വദേശിയായ രജ്വീന്ദർ സിംഗ് എന്ന 38കാരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ അല്ലെങ്കിൽ അഞ്ചു കോടി ഇന്ത്യൻ രൂപ പാരിതോഷികം നൽകുമെന്ന് നവംബർ ആദ്യമാണ് ക്വീൻസ്ലാന്റ് പൊലീസ് പ്രഖ്യാപിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഇത്.
2018ൽ കെയിൻസിൽ വച്ച് ടോയ കോർഡിംഗ്ലി എന്ന യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് തേടിയത്. 2018 ഒക്ടോബർ 21ന് കാണാതായ ടോയ കോർഡിംഗ്ലിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഒരു ബീച്ചിൽ നിന്ന് കണ്ടെടുത്തിരുന്നു.
റിപ്പോർട്ട് പ്രകാരം , 24 കാരിയായ ഫാർമസി അസിസ്റന്റ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വാങ്റ്റി ബീച്ചിൽ നായയോടൊപ്പം നടക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടു, അവളുടെ പിതാവ് ട്രോയ് നായയെ കെട്ടിയിട്ടതും അവളുടെ ശരീരം ദൃശ്യവും അക്രമാസക്തവുമായ പരിക്കുകളോടെ ” അടുത്ത ദിവസം ആദ്യം മണ്ണിൽ മൊബൈലിൽ കുഴിച്ചിട്ടതായി കണ്ടു. കൂടാതെ പോലീസ് ഇന്ത്യൻ നഴ് സിന്റെ മൊബൈൽ ഫോൺ പരിസരത്തുനിന്നും കണ്ടെത്തിയതിനാലും സംശയപരമായ സഹചര്യത്തിൽ കണ്ടെത്തിയതിനാലും അയാളെ തിരിച്ചറിഞ്ഞതായി മനസ്സിലാക്കാം.
കൊലപാതക രംഗത്തിന് ശേഷം അദ്ദേഹത്തിന്റെ കാർ, സി സി ടി വി സുരക്ഷാ ക്യാമറകളിൽ കെയ്ൻസിൽ തെറ്റായി ഓടിച്ചതായി കാണപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം കാർ പിടിച്ചെടുത്തു. എന്നാൽ അദ്ദേഹം നിസ്ഫെയ് ലിലേക്ക് മടങ്ങിയതായും നാട്ടിലേക്ക് ഒരു അന്താരാഷ്ട്ര വിമാനം ബുക്ക് ചെയ്തതായും സംശയിക്കുന്നു. ടോയയുടെ ശരീരത്തിൽ നിന്ന് ഒരു DNA എടുക്കാൻ ഫോറൻസിക് പോലീസ് പ്രവർത്തിച്ചു – അവളുടെ കൊലയാളിയെ കണ്ടു പിടിക്കാൻ ഇടത് സ്ക്രാച്ചും ശീരത്തിലെ ആക്രമണ അടയാളങ്ങളും പറ്റുമെന്ന് പോലീസ് വിശ്വസിക്കുന്നു.
ഇന്ത്യൻ നഴ് സിന്റെ കുടുംബം ‘അദ്ദേഹത്തിന് കൊലപാതകത്തിന് കഴിവില്ല എന്ന് പറയുന്നു.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രജ്വീന്ദർ സിംഗ് ഇന്ത്യയിലേക്ക് കടന്നതായി ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചിരുന്നു. ഇയാളുടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷിക പ്രഖ്യാപനത്തിന് പഞ്ചാബിലും പ്രചാരണം നൽകാൻ ക്വീൻസ്ലാന്റ് പൊലീസ് നടപടിയെടുത്തിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു അന്വേഷണം.
ക്വീൻസ്ലാന്റ് പൊലീസ് ഇന്ത്യയിലെത്തി ഇന്ത്യൻ സർക്കാരുമായി സഹകരിച്ചും അന്വേഷണം നടത്തി. ഇതിനു പിന്നാലെയാണ് രജ്വീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.