കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍. സംഭവത്തില്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ കോയമ്പത്തൂര്‍ തുടിയലൂര്‍ എന്‍ജിജിഒ കോളനി അശോകാപുരം മേഖലയിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും തെരുവുനായ്ക്കള്‍ അക്രമിയെ തുരത്തിയോടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സമീപത്തെ പെട്ടിക്കടയ്ക്ക് തീപിടിച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് യാദൃച്ഛികമായി ഈ ദൃശ്യങ്ങള്‍ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി രണ്ടിന് വാഹനങ്ങളോ ആള്‍പ്പെരുമാറ്റമോ ഇല്ലാത്ത റോഡില്‍ യുവതിക്ക് സമീപം രണ്ടു തെരുവുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ലഹരിക്ക് അടിമയായിരുന്ന പ്രതി യുവതിക്കടുത്തേയ്ക്ക് വരികയായിരുന്നു. പ്രതിയെ കണ്ടതോടെ തെരുവിലുണ്ടായിരുന്ന രണ്ട് നായ്ക്കള്‍ ഇയാള്‍ക്കരികില്‍ നിലയുറപ്പിച്ചു. ഇയാള്‍ കല്ലെടുത്തെറിഞ്ഞ് നായ്ക്കളെ ഓടിച്ചു.
പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെച്ചു. ഓടിയെത്തിയ നായ്ക്കള്‍ പ്രതിയെ നോക്കി കുരയ്ക്കുകയും കാലില്‍ കടിച്ചുവലിക്കുകയും ചെയ്തു. ഒടുവില്‍ ആക്രമണശ്രമം ഉപേക്ഷിച്ച് പ്രതി തിരിച്ചോടി. പ്രതിക്ക് പിന്നാലെ നായ്ക്കള്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.