തമിഴ്നാട് ഇറോഡ് ജില്ലയിലെ സർക്കാർ സ്കൂളില്‍ വിദ്യാർഥികള്‍ക്ക് നല്‍കുന്ന സാമ്പാറില്‍ വിദ്യാർഥിയെ കൊണ്ട് ചാണകപ്പൊടി കലർത്തിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അറുമുഖൻ എന്ന വ്യക്തിയാണ് വിദ്യാർഥികള്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണത്തില്‍ ചാണകപ്പൊടി കലർത്തിയത്. സ്കൂളിലെ പാചകത്തൊഴിലാളിയായ ഭാര്യയെ പിരിച്ചു വിട്ടതിൻ്റെ പ്രതികാരത്തിലാണ് ഇയാള്‍ ഭക്ഷണത്തില്‍ ചാണകപ്പൊടി കലർത്തുകയെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.വിദ്യാർഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിന് മുന്നെ ടീച്ചർ സാമ്പാർ രുചിച്ചു നോക്കുകയും അസാധാരണമായ കയപ്പ് അനുഭവപ്പെടുകയുമായിരുന്നു.
എന്നാല്‍ ആദ്യഘട്ടത്തില്‍ സാമ്പാറില്‍ മഞ്ഞള്‍പ്പൊടി അധികമായതാണ് കാരണമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ചാണകപ്പൊടി കലർത്തിയ വിവരം മനസിലായത്. എന്നാല്‍ ടീച്ചർമാർക്ക് കഴിക്കാനുള്ള സാമ്പാറില്‍ മാത്രമാണ് ഇത് കലർത്തിയത്. അതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ആഗസ്റ്റ് 29 നാണ് സംഭവം. പിന്നീട് സെപ്തംബർ ഒന്നിനാണ് പൊലീസിന് പരാതി ലഭിക്കുന്നതും സംഭവത്തില്‍ കേസെടുക്കുന്നതും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.