'500ല്‍ താഴെ' എന്ന വാദത്തിന് തിരിച്ചടി:? പിണറായി സര്‍ക്കാരിന്റെ സ്റ്റാഫ് നിയമന കണക്കുകള്‍ പുറത്ത്, രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാകുന്നു,

'500ല്‍ താഴെ' എന്ന വാദത്തിന് തിരിച്ചടി:? പിണറായി സര്‍ക്കാരിന്റെ സ്റ്റാഫ് നിയമന കണക്കുകള്‍ പുറത്ത്, രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാകുന്നു,

തിരുവനന്തപുരം: പഴ്സനല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരിന് പുതിയ വഴിത്തിരിവ്. എല്‍.ഡി.എഫ് സർക്കാരുകള്‍ 500ല്‍ താഴെ പഴ്സനല്‍ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന വാദത്തിന് തിരിച്ചടിയായി സർക്കാർ പുറത്തുവിട്ട വിവരാവകാശ രേഖകള്‍.

പത്ത് വർഷത്തെ ഇടത് ഭരണകാലത്തെ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാകുകയാണ്. രേഖകള്‍ പ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവിധ ഘട്ടങ്ങളിലായി 698 പേരെയാണ് പഴ്സനല്‍ സ്റ്റാഫായി നിയമിച്ചത്. 

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഈ എണ്ണം 715 ആയി. പേരും പദവിയും ശമ്പളവും നിയമന തീയതിയും സേവനം അവസാനിച്ച തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് രേഖകളിലുള്ളത്.

പിണറായി വിജയന് ആകെ 32 പഴ്സനല്‍ സ്റ്റാഫുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന വാദവും രേഖകളിലെ കണക്കുകളുമായി പൂർണമായി പൊരുത്തപ്പെടുന്നില്ല. ഒന്നാം സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആകെ 43 പേരെ നിയമിച്ചപ്പോള്‍ ഒരേസമയം 33 പേരാണ് സ്റ്റാഫിലുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാരില്‍ ആകെ 43 പേരെ നിയമിക്കുകയും ഒരേസമയം 35 പേർ സേവനത്തിലുണ്ടാകുകയും ചെയ്തു.

അതേസമയം, ആകെ നിയമനങ്ങളുടെ എണ്ണവും ഒരേസമയം സേവനത്തിലുണ്ടായിരുന്നവരുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യവും രേഖകള്‍ വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളില്‍ സേവനം അവസാനിപ്പിച്ചവരും മരണപ്പെട്ടവരും ഉള്‍പ്പെടുന്നതിനാലാണ് ഈ വ്യത്യാസം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരേസമയം 616 പേരും രണ്ടാം സർക്കാരിന്റെ കാലത്ത് 610 പേരുമാണ് പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നത്.

പഴ്സനല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള വിവാദത്തിന് തുടക്കമിട്ടത് യു.ഡി.എഫ് ഭരണകാലത്ത് 500ലേറെ പേരെ നിയമിച്ചെന്ന അവകാശവാദത്തെ തുടർന്നായിരുന്നു. ഏറ്റവും കൂടുതല്‍ പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചത് പിണറായി സർക്കാരാണെന്നും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണത്തിന് മറുപടിയായി എല്‍.ഡി.എഫ് സർക്കാർ 500ല്‍ താഴെ മാത്രമാണ് പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് 32 പേരും മന്ത്രിമാർക്ക് 25ഓ അതില്‍ താഴെയോ മാത്രമാണ് സ്റ്റാഫുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 787 പേരെന്ന കണക്ക് തെളിയിക്കാൻ പട്ടിക പുറത്തുവിടണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് സർക്കാർ പുറത്തുവിട്ട രേഖകളിലെ കണക്കുകള്‍ രാഷ്ട്രീയ ചർച്ചയ്ക്ക് പുതിയ ഇന്ധനമായിരിക്കുന്നത്. ഒന്നാം സർക്കാരില്‍ 698 പേരും രണ്ടാം സർക്കാരില്‍ 715 പേരും വിവിധ ഘട്ടങ്ങളിലായി നിയമിക്കപ്പെട്ടുവെന്ന കണക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മന്ത്രിമാരുടെ കാര്യത്തിലും രേഖകളില്‍ ശ്രദ്ധേയമായ വിവരങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാരില്‍ കെ.കെ. ശൈലജ, ഇ.പി. ജയരാജൻ എന്നിവരുള്‍പ്പെടെ പത്ത് മന്ത്രിമാർ അനുവദനീയമായ 25 പഴ്സനല്‍ സ്റ്റാഫുകളെയും നിയമിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരില്‍ 12 മന്ത്രിമാർക്ക് 25 വീതം പഴ്സനല്‍ സ്റ്റാഫുകളുണ്ടായിരുന്നു.

പഴ്സനല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള വിവാദത്തിന് തുടക്കമിട്ടത് യു.ഡി.എഫ് ഭരണകാലത്ത് 500ലേറെ പേരെ നിയമിച്ചെന്ന അവകാശവാദത്തെ തുടർന്നായിരുന്നു. ഏറ്റവും കൂടുതല്‍ പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചത് പിണറായി സർക്കാരാണെന്നും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണത്തിന് മറുപടിയായി എല്‍.ഡി.എഫ് സർക്കാർ 500ല്‍ താഴെ മാത്രമാണ് പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് 32 പേരും മന്ത്രിമാർക്ക് 25ഓ അതില്‍ താഴെയോ മാത്രമാണ് സ്റ്റാഫുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 787 പേരെന്ന കണക്ക് തെളിയിക്കാൻ പട്ടിക പുറത്തുവിടണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് സർക്കാർ പുറത്തുവിട്ട രേഖകളിലെ കണക്കുകള്‍ രാഷ്ട്രീയ ചർച്ചയ്ക്ക് പുതിയ ഇന്ധനമായിരിക്കുന്നത്. ഒന്നാം സർക്കാരില്‍ 698 പേരും രണ്ടാം സർക്കാരില്‍ 715 പേരും വിവിധ ഘട്ടങ്ങളിലായി നിയമിക്കപ്പെട്ടുവെന്ന കണക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മന്ത്രിമാരുടെ കാര്യത്തിലും രേഖകളില്‍ ശ്രദ്ധേയമായ വിവരങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാരില്‍ കെ.കെ. ശൈലജ, ഇ.പി. ജയരാജൻ എന്നിവരുള്‍പ്പെടെ പത്ത് മന്ത്രിമാർ അനുവദനീയമായ 25 പഴ്സനല്‍ സ്റ്റാഫുകളെയും നിയമിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരില്‍ 12 മന്ത്രിമാർക്ക് 25 വീതം പഴ്സനല്‍ സ്റ്റാഫുകളുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !