ദില്ലി: എൽഐസിക്ക് ₹2,684 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസെടുത്തു.
കമ്പനിയുടെ എംഡി സതീശ് സേട്ടിനെതിരെയും അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ ₹3,900 കോടി നിക്ഷേപിച്ചിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരിച്ചു പിടിക്കാനായില്ലെന്നാണ് പരാതി. നിക്ഷേപ തുക വകമാറ്റി ചെലവഴിച്ചതായും വഞ്ചന നടത്തിയതായും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എൽഐസിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടവുമായി ബന്ധപ്പെട്ടാണ് പുതിയ കേസിലും അന്വേഷണം നടക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.