ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ പുരോഗതിയിൽ നിർണായക വഴിതിരിവ. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള ദേശീയപാതയിൽ ഉയരപ്പാതയുടെ പൂർത്തിയാകാതെ കിടന്ന ഭാഗത്തെ മേൽക്കട്ട കോൺക്രീറ്റിങ് പൂർത്തിയായതോടെ, പാതയുടെ മുഴുവൻ ഭാഗത്തെയും കോൺക്രീറ്റിങ് ജോലികൾ പൂർണമായി അവസാനിച്ചു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിൽ 354 തുണുകളിലാണ് (pillars) ഉയരപ്പാത നിർമ്മിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യ റെയ്ഞ്ചിലെ മേൽക്കത്ത് കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രധാന പ്രവൃത്തികൾ ഇതോടെ പൂർത്തിയായി. കോൺക്രീറ്റിങ് പൂർത്തിയായതോടെ മറ്റ് ഭാഗങ്ങളിൽ ടാറിങ് ജോലികൾ അതിവേഗത്തിലാക്കിയിട്ടുണ്ട്. ആകെ 12.75 കിലോമീറ്റർ നീളമുള്ള തുറവൂർ - അരൂർ ഉയരപ്പാതയിൽ 9.5 കിലോമീറ്റർ ടാറിങ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
നിലവിൽ 4 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് ടാറിങ് ബാക്കിയുള്ളത്. ഉയരപ്പാതയിൽ കിഴക്ക് ഭാഗത്ത് പില്ലർ 39 മുതൽ 192 വരെയും പടിഞ്ഞാറ് ഭാഗത്ത് പില്ലർ 57 മുതൽ 149 നമ്പർ പില്ലർവരെയും ടാറിങ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ആകെ 80 ശതമാനത്തിലേറെ ടാറിങ് ജോലികൾ നടത്തിയതായി അധികൃതർ അറിയിച്ചു.
പില്ലർ 25, 26, 27 ഭാഗത്തെ കോൺക്രീറ്റിങ്ങിനു ശേഷം അവിടെയും വളരെ വേഗത്തിൽ ടാറിങ് നടത്തുന്നതാണ്. 110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി വൈകിയത് ഈ ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കലും കോൺക്രീറ്റിങ്ങും വൈകാൻ കാരണമായിരുന്നു. ഉയരപ്പാതയുടെ സർവീസ് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കാന നിർമ്മാണവും പൈപ്പുകൾ ഇടുന്ന ജോലികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ഡിസംബർ മാസത്തിനുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നത്. എങ്കിലും, കാന നിർമ്മാണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സിവിൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, പാതയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാൽ മാത്രമേ കാന നിർമ്മാണം പൂർണ്ണമായി പൂർത്തിയാക്കാൻ സാധിക്കൂ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.