മുരിങ്ങൂർ: ദേശീയപാതയിലൂടെ ആലുവയിലേക്ക് പോകുന്നതിനിടയിൽ വഴി തെറ്റി ഡിവൈൻ നഗർ അടിപ്പാതയിലേക്ക് നീങ്ങിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് അടിപ്പാതയുടെ മുകളിൽ ഉരഞ്ഞ് മുന്നോട്ടു നീങ്ങാനാകാതെ നിന്നു. വ്യാഴാഴ്ച രാവിലെ 11.20-നാണ് ഈ സംഭവം നടന്നത്.
അടിപ്പാതയുടെ അടിവശം സർവീസ് റോഡിനേക്കാൾ താഴ്ന്ന നിലയിലാണുള്ളത്. ഇവിടെനിന്നും പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലേക്ക് പ്രവേശിച്ച് കാടുകുട്ടി റോഡിലൂടെ നീങ്ങാനായിരുന്നു ബസിന്റെ ശ്രമം. എന്നാൽ അടിപ്പാതയുടെ മുകളിൽ ബസ് തട്ടിയതോടെ മുന്നോട്ടു നീങ്ങാനാവാതെ വരികയായിരുന്നു. പിന്നീട് ബസ് പുറകോട്ട് എടുത്ത് എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ ബസ് മുന്നോട്ടുപോയി.
ബസ് പിന്നോട്ടെടുക്കുന്നതിനിടയിൽ മറ്റ് വാഹനങ്ങൾ എത്തിയതോടെ അടിപ്പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഏറെ നേരമെടുത്താണ് ബസിനെ അടിപ്പാതയിൽ നിന്നും നീക്കാനായത്. ഈ കാരണം കൊണ്ടുതന്നെ മറ്റ് വാഹനങ്ങൾക്കും കാത്തുകിടക്കേണ്ടി വന്നു. ഉയരമുള്ള വാഹനങ്ങൾക്ക് ഉപകരിക്കാത്ത വിധമാണ് അടിപ്പാതകൾ നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ഡിവൈൻ നഗറിനു പുറമെ മുരിങ്ങൂരിലും ചിറങ്ങൂരിലും നിർമ്മിച്ച അടിപ്പാതകളുടെയും ഉയരം മതിയായ അളവിലല്ലെന്ന് ശക്തമായ പരാതി ഉയർന്നിട്ടുണ്ട്. കൊരട്ടിയിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ ഉയരം കൂട്ടി നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ നിർമ്മാണത്തിന്റെ ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ദേശീയപാത അതോറിറ്റി അധികൃതർ. ഇപ്പോഴത്തെ ഡിസൈൻ പ്രകാരം നിർമ്മാണം പൂർത്തിയാക്കിയാൽ മേൽപ്പാലത്തിന് അടിയിലൂടെ റോഡ് കുറുകെ കടക്കുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഷ്ടപ്പെടേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.