ഉത്തർപ്രദേശ്–നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നേപ്പാളി പെൺകുട്ടികളെ പണം നൽകി എത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.
ഒരു പെൺകുട്ടിക്ക് ഒരു കോടി രൂപ വരെ ഇടനിലക്കാർ ആവശ്യപ്പെടുന്നതായാണ് വിവരം. ഇതിൽ 20 മുതൽ 25 ലക്ഷം രൂപ വരെ പെൺകുട്ടിക്ക് നൽകുകയും ബാക്കി തുക ഇടനിലക്കാർ കൈപ്പറ്റുകയും ചെയ്യുന്നു. കുട്ടികളില്ലാത്ത ദമ്പതികളാണ് പ്രധാനമായും ഇടപാടുകാരെന്നാണ് റിപ്പോർട്ട്.നേപ്പാളിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കണ്ടെത്തി ഇന്ത്യയിലെത്തിച്ച് ഗർഭിണിയാകുന്നതുവരെ ദമ്പതികൾക്കൊപ്പം താമസിപ്പിക്കുകയും പ്രസവശേഷം കുഞ്ഞിനെ കൈമാറി തിരിച്ചയക്കുകയുമാണ് രീതിയെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മതത്തോടെയുള്ള ഇടപാടാണെങ്കിലും മനുഷ്യക്കടത്ത് നിരോധന നിയമപ്രകാരം ഇത് കുറ്റകരമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.