റാഞ്ചി: ജാർഖണ്ഡിലെ ധൻബാദില്‍ ഗർഭിണിയായ 17 കാരി ദാരുണമായി കൊല്ലപ്പെട്ടു. ബലിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖേർബറിയ പ്രദേശത്തെ കാട്ടിലാണ് ഗിരിഡിഹ് സ്വദേശിനിയായ പൂനം കുമാരിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭർതൃ പിതാവും അമ്മായിയുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.നാട്ടുകാർ വിവരം നല്‍കിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹത്തില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെ ഒരു മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ തലയും കണ്ടെത്തിയത്. സംഭവസ്ഥലത്ത് അഗർബത്തിയും ചില പൂജാ സാമഗ്രികളും കണ്ടെത്തിയിരുന്നു.
ഇതോടെ കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസമോ മറ്റേതെങ്കിലും ആചാരപരമായ കാരണമോ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.