തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ.
പാഠ്യപദ്ധതിയിൽ കേന്ദ്രം ഇടപെടരുതെന്നതും പദ്ധതിക്കായി സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം സംസ്ഥാനത്തിന് ഉണ്ടായിരിക്കണമെന്നതുമാണ് പ്രധാന നിബന്ധന. ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം.
സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ടും കേന്ദ്ര വിഹിതവും ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. എന്നാൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ, സ്വന്തം നിലയിലുള്ള വിദ്യാഭ്യാസ അവകാശങ്ങളിലും പാഠ്യപദ്ധതിയിലും കേന്ദ്രീകൃതമായ കടന്നുകയറ്റം ഉണ്ടാകരുതെന്നാണ് കേരളത്തിന്റെ പക്ഷം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തലത്തിലും ഭരണതലത്തിലും വിവിധ അഭിപ്രായങ്ങൾ ഉയരുന്നതിനിടയിലാണ് സംസ്ഥാനം കർശന ഉപാധികളോടെയുള്ള ചർച്ചകൾക്ക് കളമൊരുക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.