ക്യാൻബറ: സമൂഹമാധ്യമങ്ങളുടെ അടിമത്തത്തിനും അശാസ്ത്രീയമായ ഉള്ളടക്ക പ്രദർശനത്തിനും കടിഞ്ഞാണിടാൻ ലക്ഷ്യമിട്ട് നിർണായക നിയമനിർമ്മാണവുമായി ഓസ്‌ട്രേലിയ. മേജർ ടെക് കമ്പനികളുടെ വ്യക്തിഗത അൽഗോരിതങ്ങൾ (personalized algorithms) ഓഫാക്കാനും നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന പുതിയ നിയമം വരുന്നു.
വരുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പുതിയ കരട് നിയമപ്രകാരം, ബിഗ് ടെക് കമ്പനികൾക്ക് മേൽ കർശനമായ 'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' (digital duty of care) ചുമത്താനാണ് സർക്കാർ തീരുമാനം. ഇതുവഴി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും പെരുമാറ്റങ്ങളും നിരീക്ഷിച്ചു ഉള്ളടക്കം നിർദ്ദേശിക്കുന്ന അൽഗോരിതങ്ങളെ തടയാൻ വ്യക്തികൾക്ക് സാധിക്കും. ക്രമരഹിതമായ ഫീഡുകൾക്ക് പകരം തങ്ങൾ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം കാലക്രമത്തിൽ (chronological feed) കാണാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഓസ്‌ട്രേലിയയിലെ 21 ദശലക്ഷത്തോളം വരുന്ന സമൂഹമാധ്യമ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലോകോത്തര നിയമം. സൈബർ ഭീഷണി, മാനസികാരോഗ്യ പ്രശ്നങ്ങൾ, അപ്രിയമായ ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെയും പൊതുജനങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക്ക വെൽസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സമൂഹമാധ്യമ കമ്പനികൾക്ക് കോടിക്കണക്കിന് രൂപ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്. നേരത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ഓസ്‌ട്രേലിയ മാതൃക കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിഗ് ടെക്കുകളുടെ കുത്തകാവകാശത്തെ ചോദ്യം ചെയ്യുന്ന പുതിയ നീക്കം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.