ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനും വിവാഹമാമാങ്കത്തിനും വേദിയായി. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇന്ന് റെക്കോർഡ് ഭേദിച്ച് 443 വിവാഹങ്ങളാണ് നടന്നത്.
പുലർച്ചെ 4 മണിക്ക് തന്നെ വിവാഹ ചടങ്ങുകൾ ആരംഭിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളിൽ തന്നെ 150-ലധികം വിവാഹങ്ങൾ നടന്നു. താലികെട്ട് ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി ക്ഷേത്രത്തിൽ 6 മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരുന്നത്.
വൻ ജനത്തിരക്ക് മുൻകൂട്ടി കണ്ട് ദേവസ്വം ബോർഡും പൊലീസും ചേർന്ന് കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. വിവാഹ സംഘങ്ങൾക്കായി പ്രത്യേക ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും, വധൂവരൻമാർ ഉൾപ്പെടെ 24 പേർക്ക് മാത്രം മണ്ഡപത്തിലേക്ക് പ്രവേശനം നൽകുകയും ചെയ്തു. കൂടാതെ ക്ഷേത്രപരിസരത്ത് ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാന്റെയും അഡ്മിനിസ്ട്രേറ്ററുടെയും മേൽനോട്ടത്തിലാണ് ചടങ്ങുകൾ പൂർത്തിയായത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.