ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക നാഴികക്കല്ലായി തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബായ 'ഖഗാന്തക്-243' (Khagantak-243) ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ വ്യോമസേനയാണ് (IAF) സുഖോയ് Su-30MKI യുദ്ധവിമാനത്തിൽ നിന്ന് ഈ ആയുധം വിജയകരമായി ഡ്രോപ്പ് ചെയ്ത് പരീക്ഷിച്ചത്.
നാഗ്പൂർ ആസ്ഥാനമായുള്ള ജെ.എസ്.ആർ ഡൈനാമിക്സും (JSR Dynamics) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ചേർന്ന് സംയുക്തമായാണ് ഈ സ്മാർട്ട് ഗ്ലൈഡ് ബോംബ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച ശേഷം എഞ്ചിന്റെ സഹായമില്ലാതെ, ചിറകുകളുടെ സഹായത്തോടെ ദൂരത്തേക്ക് ഗ്ലൈഡ് ചെയ്ത് ലക്ഷ്യത്തിൽ എത്താൻ കഴിയുന്നവയാണ് ഇത്തരം ആയുധങ്ങൾ. ശത്രുക്കളുടെ വ്യോമപ്രതിരോധ വലയത്തിനുള്ളിൽ പ്രവേശിക്കാതെ തന്നെ ദൂരത്തുനിന്ന് കൃത്യതയോടെ ആക്രമണം നടത്താൻ ഇത് വ്യോമസേനയെ സഹായിക്കും.
ഏകദേശം 12,000 മീറ്റർ ഉയരെ നിന്ന് വിക്ഷേപിക്കുമ്പോൾ 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സഞ്ചരിക്കാൻ ഖഗാന്തക്-243-ന് സാധിക്കും. ഇൻേർഷഷ്യൽ നാവിഗേഷൻ സിസ്റ്റവും (INS) ഉപഗ്രഹ നാവിഗേഷനും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യസ്ഥാനത്ത് അതീവ കൃത്യത ഉറപ്പാക്കാൻ ഈ ആയുധത്തിന് കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ സ്റ്റാൻഡ്-ഓഫ് സ്ട്രൈക്ക് (Stand-off strike) ശേഷി വർധിപ്പിക്കുന്നതിൽ ഈ വിജയം വലിയ വഴിത്തിരിവാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.