തൃശൂർ: കുന്നംകുളം പൊലീസ് ലോക്കപ്പിൽ ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയായ തനിക്ക് ഒരു വർഷമായിട്ടും നീതി ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്.
ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനും അധികാരികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
രാഷ്ട്രീയ സംരക്ഷണമല്ല, മറിച്ച് യഥാർത്ഥ നീതിയാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? 'ഞങ്ങൾ കൂടെയുണ്ട്' എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കൽ എങ്കിലും പ്രവർത്തിച്ചു കാണിക്കൂ," സുജിത് ചോദിക്കുന്നു.
നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ വർഷം ഉണ്ടായ പൊലീസ് അതിക്രമത്തിൽ ഇതുവരെയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകാത്തതിലുള്ള പ്രതിഷേധം കനക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.