കണ്ണൂർ: കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ആർ.എസ്.എസ് നടപ്പിലാക്കിയ രാഷ്ട്രീയ പദ്ധതിയാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് അദ്ദേഹത്തിന്റെ വിമർശനം.
കേരളത്തിലെ തെരുവുകളിൽ പണ്ടേയുണ്ടായിരുന്ന ഒരേയൊരു ഘോഷയാത്ര ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തിലെ ഘോഷയാത്ര മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണനിലുള്ള ഭക്തി പണ്ടേ നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും, മുൻകാലങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് പോലും ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ചരിത്രപരമായ പശ്ചാത്തലങ്ങൾ നിലനിൽക്കെ, ജനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലഗോകുലം പോലുള്ള സംഘപരിവാർ സംഘടനകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും ശോഭായാത്രകളും വ്യാപകമാക്കിയതെന്നും, ഇത് ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.