തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് രമ്യ ഹരിദാസ് എം.എൽ.എ ആരോപിക്കുമ്പോൾ, സ്ത്രീ സുരക്ഷാനിയമങ്ങൾ എം.എൽ.എ ദുരുപയോഗം ചെയ്യുകയാണെന്ന് യൂത്ത് കോൺഗ്രസ്. ചിറയിൻകീഴിൽ എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയെത്തുടർന്ന് ഇരുവിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റ് പങ്കെടുത്തതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചർച്ചകളും തർക്കങ്ങളുമാണ് ഒടുവിൽ പരസ്യമായ ഉന്തും തള്ളിലും കലാശിച്ചത്. തനിക്ക് നേരെ കയ്യേറ്റവും വധഭീഷണിുമുണ്ടായെന്ന് കാണിച്ച് രമ്യ ഹരിദാസ് നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാൽ എം.എൽ.എയും സംഘവുമാണ് തങ്ങളുടെ വീടുകളിലെത്തി അതിക്രമം കാണിച്ചതെന്നും, ഇതിനെതിരെ നൽകിയ പരാതി വഴിതിരിച്ചുവിടാൻ എം.എൽ.എ ഔദ്യോഗിക പദവിയും സ്ത്രീ സുരക്ഷാനിയമങ്ങളും ദുരുപയോഗം ചെയ്യുകയാണെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ആരോപണം. സംഭവത്തിൽ പാർട്ടി തലത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.