വാഷിംഗ്ടൺ: അമേരിക്കയിൽ എച്ച്-1ബി (H-1B) വീസക്കാരുടെ ആശ്രിതരായ പങ്കാളികൾക്ക് ഏർപ്പെടുത്തിയിരുന്ന തൊഴിലനുമതി റദ്ദാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം വീണ്ടും നടപടികൾ ആരംഭിച്ചു.
എച്ച്-4 (H-4) വീസ കൈവശമുള്ളവരുടെ തൊഴിലവകാശം എടുത്തുകളയാനുള്ള പുതിയ നിർദ്ദേശം യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (DHS) റെഗുലേറ്ററി അജണ്ടയിൽ ഉൾപ്പെടുത്തി. ഈ തീരുമാനം നടപ്പിലായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെയായിരിക്കും.
ഒബാമ ഭരണകാലത്ത് 2015-ൽ കൊണ്ടുവന്ന ചട്ടപ്രകാരമാണ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന എച്ച്-1ബി വീസക്കാരുടെ പങ്കാളികൾക്ക് (H-4 EAD) യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ അനുമതി ലഭിച്ചത്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ 90 ശതമാനത്തിലധികവും ഇന്ത്യക്കാരായ സ്ത്രീകളാണ്. എന്നാൽ ട്രംപിന്റെ ആദ്യ ഭരണകാലം മുതൽ തുടങ്ങിയ ഈ പദ്ധതിക്കെതിരെയുള്ള നീക്കം ഇപ്പോഴത്തെ ഭരണകൂടം വീണ്ടും സജീവമാക്കുകയായിരുന്നു.
നിലവിൽ ഇതൊരു പ്രാരംഭ നിർദ്ദേശം മാത്രമാണെന്നും നിലവിലുള്ള തൊഴിലനുമതികൾക്ക് തൽക്ഷണം മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഔദ്യോഗികമായി കരട് തയ്യാറാക്കി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. എങ്കിലും ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നടപടികൾ യുഎസിലെ ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.