തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കൂട്ടായ വിലയിരുത്തലുകളെ തള്ളി വോട്ടർമാരെയും അണികളെയും കുറ്റപ്പെടുത്തി രംഗത്തുവന്ന പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ കടുത്ത അതൃപ്തി.
തോൽവിക്ക് കാരണം പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകരും വോട്ടർമാരാണെന്ന തരത്തിലുള്ള മുൻ മുഖ്യമന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം.
കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന വിശദീകരണ യോഗങ്ങളിലാണ് പാർട്ടിക്കെതിരെ വോട്ട് ചെയ്ത പ്രവർത്തകർ തെറ്റു തിരുത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടത്. എന്നാൽ ഔദ്യോഗിക പാർട്ടി രേഖകളും സംഘടനാ വിലയിരുത്തലുകളും ഇക്കാര്യത്തിൽ മറ്റൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നേതാക്കളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള വീഴ്ചകളും നയപരമായ പ്രശ്നങ്ങളുമാണ് തിരിച്ചടിക്ക് കാരമെന്നിരിക്കെ, പഴയെല്ലാം അണികളുടെ മേൽ കെട്ടിവെക്കാനുള്ള നീക്കം പാർട്ടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്.
വരാനിരിക്കുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റ ചർച്ചകളും ശക്തമായ വിമർശനങ്ങളും ഒഴിവാക്കാനുള്ള മുൻകൂട്ടിയുള്ള പ്രതിരോധ നീക്കമായാണ് പിണറായിയുടെ ഈ പരസ്യ പ്രതികരണങ്ങളെ ഒരു വിഭാഗം നേതാക്കൾ കാണുന്നത്. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തയാറാക്കിയ അവലോകന റിപ്പോർട്ടുകളെ പോലും വെട്ടിച്ചുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകൾ പാർട്ടി സംവിധാനത്തിൽ കൂടുതൽ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.