ഇന്ത്യയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന തിലമാലെ ബ്രിഡ്ജ് (Thilamale Bridge) പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് മുഹമ്മദ് മുയിസു വിശേഷിപ്പിച്ചു.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യത്തോടെയുമാണ് ഈ പദ്ധതി പുരോഗമിക്കുന്നതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ മാലിദ്വീപിന് താങ്ങായി നിന്ന ഇന്ത്യയ്ക്ക് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് അനുകൂല നിലപാടുകളിലൂടെയും ഇന്ത്യൻ സൈനികരുടെ പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടും അധികാരത്തിലെത്തിയ മുയിസു സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നയമാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണയും വലിയ തോതിലുള്ള വികസന സഹായങ്ങളുമാണ് മാലിദ്വീപിന്റെ നയങ്ങളിൽ മാറ്റം വരുത്താൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.