ആലപ്പുഴ: ഔദ്യോഗിക വാഹനം എത്തിച്ചേരാൻ വൈകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.ഉദ്ഘാടന ചടങ്ങ് നടന്ന സ്ഥലത്തെ വലിയ തിരക്കും സമീപത്തെ കോടതി പാലത്തിന്റെ നിർമാണത്തെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം എത്തുന്നതിന് തടസ്സമായത്. മന്ത്രി പുറത്തേക്ക് ഇറങ്ങിയ സമയത്ത് ഔദ്യോഗിക വാഹനം സ്ഥലത്തുണ്ടായിരുന്നില്ല.
വാഹനം വേഗത്തിൽ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും, അദ്ദേഹം അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
താമസസ്ഥലത്ത് എത്തിയ ശേഷം ഔദ്യോഗിക വാഹനത്തിൽ യാത്രതുടർന്നു. നേരത്തെ ആലപ്പുഴയിലെ മണ്ണാർശാല ക്ഷേത്രത്തിലെ പരിപാടിക്കിടെയും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി അദ്ദേഹം ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.