കോട്ടയം ; ‘അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി.
അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി. തൂഫാന് പിന്തുണ നൽകുന്നതിന് കാരണം അതാണ്’, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എൻ.വി. മോഹൻ പറഞ്ഞു. എന്തുകൊണ്ടാണ് മെഡിക്കൽ ഷോപ്പ് ഉടമകൾ തൂഫാൻ വാറിയേഴ്സ് ശൃംഖലയിൽ ചേരുന്നത്? വ്യക്തമായ കാരണങ്ങളുണ്ട്. മരുന്നു വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് ഉപയോഗം എങ്ങനെയാണ് നടക്കുന്നത്.എൻ.വി. മോഹൻ പറയുന്നു.ഓപ്പറേഷൻ തൂഫാൻ വരുന്നതിനു മുൻപേ സമൂഹത്തിൽ ലഹരി ഉപയോഗത്തിനു തടയിടാനുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള മരുന്നു വിൽപനശാലകളിൽ മുൻപ് സിറിഞ്ച് വാങ്ങാൻ ആളുകൾ കൂടുതൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അംഗങ്ങൾക്കു മുന്നറിയിപ്പ് നൽകി.
നിലവിൽ സ്കൂൾ കുട്ടികൾ അടക്കം കണ്ണിലൊഴിക്കുന്ന മരുന്നു വ്യാപകമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണുകൾ ചുവക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ണിലെ നിറവ്യത്യാസം മാറ്റുന്നതിനു വേണ്ടിയാണ് ഇവർ ഇത്തരം മരുന്നുകൾ തേടിയെത്തുന്നത് എന്ന സംശയമുണ്ട്.
പൊലീസ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും എൻ.വി. മോഹൻ പറഞ്ഞു. ഇതിനൊപ്പം മരുന്നു വാങ്ങാനുള്ള കുറിപ്പടിയിൽ ഇംഗ്ലിഷ് വലിയക്ഷരം നിർബന്ധമാക്കണമെന്നു ഡോക്ടർമാർക്കു നിർദേശം നൽകാനും സംഘടന മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.