കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതോടെ നിയമനത്തിൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി നടപ്പാവില്ല. ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലം പരിശോധിക്കുക എന്ന ചുമതല മാത്രമാകും ഇനി ജില്ലാ കളക്ടർമാർക്കുണ്ടാവുക. ജില്ലാ പോലീസ് മേധാവിമാർ പശ്ചാത്തലം പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ, നിയമന പ്രക്രിയയിൽ ജില്ലാ പോലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശത്തെ കോടതി തള്ളി. ഹർജിക്കാരന്റെ അഭിഭാഷകൻ എസ്.കെ. ആദിത്യൻ ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് ഈ തീരുമാനം.
ഇനിയുള്ള നിയമനങ്ങളിൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഈ ഉത്തരവ് വഴിയൊരുക്കുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.