മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ.
ഹസ്തിനപുരത്ത് 'കൃഷ്ണ കിഡ്‌സ് പ്ലേ സ്കൂൾ' നടത്തിയിരുന്ന അതുൽ പൻവാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി, സ്കൂളിലെ ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏഴു വർഷത്തോളം പ്രണയത്തിലായിരുന്ന അതുലും ദാമിനിയും 2019-ലാണ് വിവാഹിതരായത്. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഇവരുടെ പ്ലേ സ്കൂളിലെ ഡ്രൈവറായിരുന്ന തുഷാറുമായി ദാമിനി പ്രണയത്തിലാവുകയും തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതുലിന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് നാടുവിടാനായിരുന്നു പദ്ധതി. കൃത്യം നടത്തുന്നതിന് രണ്ടുമാസം മുൻപ് അതുലിനെ ഒരു റോഡപകടത്തിൽ കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ദാമിനി നൽകിയ 15,000 രൂപ ഉപയോഗിച്ച് രണ്ട് പാമ്പാട്ടികളിൽനിന്നാണ് തുഷാർ വിഷപ്പാമ്പിനെ വാങ്ങിയത്. കൃത്യം നടന്ന ദിവസം രാത്രി ദാമിനി ഉറക്കഗുളിക കലർത്തിയ പാൽ നൽകി അതുലിനെ ബോധരഹിതനാക്കി. തുടർന്ന് പാമ്പിനെ അതുലിന്റെ കിടക്കയിലേക്ക് തുറന്നുവിട്ടു. അതുൽ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു.
പിന്നീട് ദാമിനി തന്നെയാണ് മരണവിവരം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. മരണത്തിലെ അസ്വാഭാവികത ശ്രദ്ധിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഫോൺ രേഖകൾ നിർണായകമായി. തുഷാറിന്റെ മൊബൈൽ ഫോണിൽനിന്ന് പാമ്പിനെ പെട്ടിക്കുള്ളിൽ അടച്ചുവെച്ച ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദാമിനിയെയും തുഷാറിനെയും പാമ്പിനെ വിറ്റ രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.