ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ.
പാർലമെന്റ് കവാടത്തിന് മുന്നിൽ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. സ്ഥലത്ത് സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധ സമരം തുടങ്ങിയത്.എന്നാൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷം പാർലമെന്റിന് മുന്നിലെത്തിയത്. ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്.രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളാണ് പ്രതിപക്ഷത്തെ സമരത്തെ നയിക്കുന്നത്.
പരസ്പരം മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന നേതാക്കൾ കയ്യാങ്കളിയുടെ വക്കിൽ വരെയെത്തി. എംപിമാർ നേർക്കുനേർ പാഞ്ഞടുത്തു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. നിലവിൽ ഇരുകൂട്ടർക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.