തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ.
ജൂലൈ 21 മുതൽ സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന കമ്മീഷൻ നിരക്ക് കുറയ്‌ക്കുക, ഡ്രൈവർമാർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഊബർ , ഓല , റാപ്പിഡോ സർവീസുകൾക്ക് എതിരെയും സംസ്ഥാന സർക്കാർ സംരഭമായ കേരള സവാരിക്കെതിരെയും ഓൺലൈൻ ടാക്സി കൾ പ്രതിഷേധം ശക്തമാക്കി.ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 21 മുതൽ സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ വ്യാപകമായി തടസപ്പെടാൻ സാധ്യതയുണ്ട്.കമ്പനികൾ വൻ തോതിൽ കമ്മീഷൻ ഈടാക്കുകയാണെന്ന ആരോപണം ഓൺലൈൻ ടാക്സികൾ ഉന്നയിക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്പനി കമ്മീഷനായി എടുക്കുകയാണ്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പറയുന്നു.
ഇന്ധനവിലയും വാഹന പരിപാലനച്ചെലവും ഇൻഷുറൻസും വർധിച്ച സാഹചര്യത്തിൽ നിലവിലെ കമ്മീഷൻ സംവിധാനം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. ഇന്ധനവില കുതിക്കുന്നതിനിടെ കമ്മീഷൻ കൂടി കൂടുതലായി നൽകേണ്ട സാഹചര്യം കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പലപ്പോഴും സർവീസ് നടത്തി ലഭിക്കുന്ന തുക വാഹനത്തിൻ്റെ മെയിന്‍റനൻസിന് പോലും തികയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.