പാലാ: മുനിസിപ്പൽ ബസ്റ്റാൻഡ് അടച്ച് പന്തലിട്ട്, പാർട്ടി സമ്മേളന വേദി ആക്കി മാറ്റുന്നത് പ്രതിഷേധാർഹമാണ്.
അനേകം ബസ്സുകൾ വന്നു പോകുന്നതും വിവിധ പ്രദേശങ്ങളിലേക്കുള്ള ആയിരക്കണക്കായ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ നിഷേധിച്ചു കൊണ്ട് കൊട്ടാരമറ്റം ബസ്റ്റാൻഡ് അടച്ചു കെട്ടി സമ്മേളന വേദികൾ ആക്കുന്നത് ജനദ്രോഹകരമായ നടപടിയാണ്.ഏതു മുന്നണി ഭരണത്തിൽ വന്നാലും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന നിലപാടുകളാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണമാണെങ്കിൽ വിവിധ പാർട്ടികൾക്കു സമ്മേളനം നടത്തുവാനുള്ള വേദി ആക്കരുത് ബസ്റ്റാൻഡ്.
ബസ്റ്റാൻഡുകളും വെയ്റ്റിംഗ് ഷെഡുകളും സമ്മേളനവേദികൾ ആക്കരുന്ന ഹൈക്കോടതി വിധിയുള്ളതാണ് ബസ്റ്റാൻഡ് പ്രവർത്തനങ്ങൾ നിർത്തലാക്കി സമ്മേളനങ്ങൾക്ക് അനുവദിച്ചാൽ കോടതിയിൽ നിയമപരമായി നടപടികൾ സ്വീകരിക്കുവാൻ ആം അദ്മി പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് തോപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
അഡ്വക്കേറ്റ് റോണി നെടുമ്പള്ളി, ജയേഷ് പി ജോർജ്, രാജു താന്നിക്കൽ, ബിനു മാത്യൂസ്, ജോയ് കളരിക്കൽ , ഡോമിനിക്ക് സൈമൺ, അഡ്വക്കേറ്റ് ജോസ് ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.