ന്യൂഡൽഹി: മെയ് മാസം മുതൽ ഇന്ത്യയിൽ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
അക്കൗണ്ട് ബ്ലോക്ക് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ വിധി പ്രസ്താവിച്ചത്. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പവും അസ്വസ്ഥതകളും ഒഴിവാക്കാനാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.എന്നാൽ, നീറ്റ് പരീക്ഷകൾ പൂർത്തിയായ സാഹചര്യത്തിൽ അക്കൗണ്ടിന്മേലുള്ള വിലക്കിന് ഇനി പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചത്. ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ഒരു ആക്ഷേപഹാസ്യ മുന്നേറ്റമായി മെയ് 15-നാണ് സി.ജെ.പി പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ, മെയ് 21-ന് ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് 'കോക്ക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചു. നിലവിൽ ഇവർക്ക് 2.27 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.