കോവിഡിന്റെ മറവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്; അടിമുടി ക്രമക്കേടുകൾ എന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ

കോവിഡ് മഹാമാരിയുടെ മറവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടന്നത് വൻ സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളുമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ‘ബ്രേക്ക് ദ ചെയിൻ’ കാമ്പയിന്റെ ഭാഗമായി 30 ലക്ഷം രൂപ ചെലവിൽ കിയോസ്കുകൾ വാങ്ങിയതിൽ യാതൊരുവിധ ടെൻഡർ നടപടികളോ എസ്റ്റിമേറ്റോ തയ്യാറാക്കിയിട്ടില്ല. 


ഔദ്യോഗിക കരാറുകളില്ലാതെയാണ് ലക്ഷങ്ങൾ ചെലവഴിച്ചത് എന്നത് സർക്കാർ സംവിധാനങ്ങളിലെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സെക്രട്ടേറിയറ്റിലും സർക്കാർ ഓഫീസുകളിലും മാത്രം സ്ഥാപിക്കേണ്ടിയിരുന്ന കിയോസ്കുകൾ, സാമൂഹികസുരക്ഷാ മിഷൻ സ്വന്തം നിലയ്ക്ക് വിതരണക്കാരുമായി ഒത്തുകളിച്ച് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയായിരുന്നു. 


പദ്ധതിക്കായി വാങ്ങിയ കിയോസ്കുകൾ, കാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയൊന്നും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തുനിന്ന് ലഭിച്ച ഉപകരണങ്ങളുടെ കാര്യത്തിലും ഇതേ അനാസ്ഥ തുടർന്നു. ഫലത്തിൽ ഇവ എവിടെയെല്ലാം വിതരണം ചെയ്തു എന്നതിലോ, നിലവിൽ ഉപയോഗത്തിലുണ്ടോ എന്നതിലോ വ്യക്തതയില്ല. പദ്ധതിയുടെ ഓഡിറ്റിങ്ങിനായി സ്വകാര്യ ഏജൻസിയെ തിരഞ്ഞെടുത്തത് പോലും സുതാര്യമായ ടെൻഡറിലൂടെയല്ല, മറിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ ശുപാർശ പ്രകാരമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പല ബില്ലുകളും കൈപ്പടയിൽ എഴുതിയവയാണ്. ഭൂരിഭാഗം ബില്ലുകളിലും ജി.എസ്.ടി രേഖപ്പെടുത്തിയിട്ടില്ലാത്തത് ഇവയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. നികുതിരഹിത ബില്ലുകൾ മാറി നൽകിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. കൂടാതെ, ജില്ലാ കോഓർഡിനേറ്റർമാർക്ക് 44.63 ലക്ഷം രൂപയും, സർക്കാർ അനുമതിയില്ലാതെ വിവിധ സ്ഥാപനങ്ങൾക്കായി 33.87 ലക്ഷം രൂപയും അഡ്വാൻസായി നൽകി. ഈ തുകകൾ ചട്ടപ്രകാരം നിശ്ചിത സമയത്തിനകം സെറ്റിൽ ചെയ്തിട്ടുമില്ല.

വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഈ പദ്ധതിയിൽ പ്രകടമാണ്. സാനിറ്റൈസർ വാങ്ങാൻ ശിശുവികസന വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും കെ.എസ്.എസ്.എം സ്വന്തം നിലയ്ക്ക് മറ്റ് ഏജൻസികൾക്ക് പണം നൽകി. ആശയവിനിമയ പ്രവർത്തനങ്ങൾക്കായി സി-ഡിറ്റിനെ ചുമതലപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, അതു മറികടന്ന് സ്വകാര്യ ഏജൻസികൾക്ക് വൻതുക നൽകി. കാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ വകയിൽ 1,16,700 രൂപ ചെലവാക്കിയെങ്കിലും ഇവ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !