അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം പുതിയ ബജറ്റിലെ സമുദ്ര മിഷൻ നിർദ്ദേശങ്ങൾ ഉയർത്തുന്ന ആശങ്കകളെ അടിവരയിട്ട് ശരിവെക്കുന്നതാണെന്ന് ഡോ. ടി.എം. തോമസ് ഐസക്. തുറമുഖത്തിന്റെ യഥാർത്ഥ ഉടമസ്ഥരായ കേരള സർക്കാരിനോട് ഒരു വാക്ക് പോലും ആലോചിക്കാതെ അദാനി ഇത്തരമൊരു വൻ നീക്കത്തിന് മുതിർന്നതിന് പിന്നിൽ പുതിയ ബജറ്റ് നിർദ്ദേശങ്ങളാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, മംഗലാപുരത്ത് വെച്ച് അദാനി ഗ്രൂപ്പ് പ്രതിനിധികളെ കാണാനായി മുഖ്യമന്ത്രി ചാർട്ടേർഡ് വിമാനത്തിൽ നടത്തിയ സന്ദർശനം ദുരൂഹത നിറഞ്ഞതായിരുന്നു. കേരള സർക്കാരിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ട് അദാനി ഗ്രൂപ്പ് ഇത്രയും വലിയൊരു നീക്കം ഒറ്റയ്ക്ക് നടത്തിയെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും ഇതിൽ വലിയ ഒത്തുകളി നടന്നിട്ടുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.