അതിരപ്പിള്ളി: ആനമല റോഡിൽ ചാലക്കുടിയിൽനിന്ന് വാൽപ്പാറയിലേക്ക് കഴിഞ്ഞ 64 വർഷമായി സർവീസ് നടത്തിയിരുന്ന ചീനിക്കാസിന്റെ സ്വകാര്യബസുകൾ സർവീസ് നിർത്തി. ബസിൽ റീത്തു വെച്ചായിരുന്നു അവസാനത്തെ യാത്ര.
നഷ്ടത്തിലായിരുന്നങ്കിലും ഈ സർവീസുകൾ ബസ്സുടമകൾ പൊതുജനങ്ങൾക്കുള്ള സേവനമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനിയാത്ര ആരംഭിച്ചതു മുതൽ നഷ്ടം കൂടി.
ബസുകൾ സർവീസ് നിർത്തിയതുമൂലം കൂടുതൽ ദുരിതം വാൽപ്പാറ, മലക്കപ്പാറ പ്രദേശത്തുള്ള മലയാളികൾക്കും ആദിവാസികൾക്കുമാണ്. മലയോരമേഖല ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഈ ബസുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വാൽപ്പാറ മലയാളിസമാജം അസോസിയേഷനും ആദിവാസികളും മലക്കപ്പാറനിവാസികളും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും എം.എൽ.എ.ക്കും നിവേദനം കൊടുക്കാനൊരുങ്ങുകയാണ്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.