ചെന്നൈ: ബിജെപിയുമായി കലഹത്തിനില്ലെന്നു വ്യക്തമാക്കി ഭരണം തുടങ്ങിയ ടിവികെക്കു ഗവർണറുടെ ചെക്ക്. തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ മധുരയിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചതിനു പിന്നാലെ ജനങ്ങൾക്കു പരാതികൾ നേരിട്ട് അറിയിക്കാമെന്ന് ഇന്നലെ വ്യക്തമാക്കി.
കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച ശേഷം മധുരയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഗവർണർ ഭരണഘടന പരിധി ലംഘിച്ചു സമാന്തര ഭരണത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്നു പാർട്ടികൾ ആരോപിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്നാണ് ലോക്ഭവനിലെ പുസ്തക പ്രകാശന ചടങ്ങിൽ ഗവർണർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
മാർച്ച് മുതൽ തമിഴ്നാട്ടിൽ സ്ഥിരം ഗവർണറെ നിയമിച്ചിട്ടില്ല. കേരള ഗവർണറായ രാജേന്ദ്ര ആർലേക്കറിനാണ് നിലവിലെ ചുമതല.
ഗവർണർക്കുണ്ടായ പെട്ടെന്നുള്ള മാറ്റത്തിൽ അതൃപ്തിയിലാണ് ടിവികെ സർക്കാർ. ഡിഎംകെ സർക്കാരിന്റെ കാലത്തു ഗവർണർ ആർ.എൻ.രവിയുമായി നിരന്തരം കലഹത്തിലായിരുന്നു. അതിനാൽ ഗവർണറോട് അകലം വേണ്ടെന്നാണ് ടിവികെ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.