ടെഹ്റാൻ: യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 1500 മുതൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് കണക്കു കൂട്ടൽ. ഒരാഴ്ച നീളുന്ന സംസ്കാര ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
വൻ ദുരന്തം സംഭവിച്ചാൽ മരിച്ചവരേയും കാണാതാകുന്നവരേക്കുറിച്ചും കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ചയായിരുന്നു ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് മൃതദേഹം ഖബറടക്കുക. 1989 മുതൽ ഇറാന്റെ ഭരണം കൈയാളിയിരുന്ന ഖമനേയി ഫെബ്രുവരി 28നായിരുന്നു യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അലി ഖമനേയിക്ക് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളും പ്രമുഖരും ടെഹ്റാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഖമനേയിയുടെ മരണം ഇറാൻ ജനതയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും തങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങളെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹി 'ഇന്ത്യ ടുഡേ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായും ഇറാൻ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. എങ്കിലും ഇത്തരം പ്രതിസന്ധികൾക്കിടയിലും രാജ്യം മുൻപത്തേക്കാൾ കരുത്താർജ്ജിച്ചുവെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും ഇലാഹി ന്യൂഡൽഹിയിൽ വെച്ച് വ്യക്തമാക്കി. അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ഇറാന്റെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.