പഴകിയ പൊറോട്ട കഴിച്ചതിൽ നിന്ന് രോഗബാധ; ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി ചികിത്സയിൽ

പത്തനംതിട്ട: ജില്ലയിൽ രണ്ടു കുട്ടികൾ കൂടി ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ഇരുവരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ്. ഷിഗെല്ലയാണോ എന്ന് ഉറപ്പിക്കാൻ ഇരുവരുടെയും സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറന്മുള പഞ്ചായത്ത് 18ാം വാർഡിൽ എഴിക്കാട് ഉന്നതിയിൽ 10 വയസ്സുകാരിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എഴിക്കാട് ഉന്നതിയിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട്ടിലും സമീപത്തും ശുചീകരണവും ക്ലോറിനേഷനും നടത്തിയിരുന്നു. 


കുടുംബാംഗങ്ങൾക്കു രോഗബാധ ലക്ഷണങ്ങളും കണ്ടെത്താനായിരുന്നില്ല. എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള, പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കു ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണം കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 

പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും.


ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനു പിന്നാലെ ഷിഗെല്ലയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിച്ചു. രോഗാണു കുട്ടികളിലൂടെയാണു വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 7നു ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.


പത്തനംതിട്ട ജില്ലയിൽ 4 ദിവസത്തിനിടെ മാത്രം 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 25 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. ദിവസവും അഞ്ഞൂറോളം ആളുകളാണു ജില്ലയിലെ വിവിധ ആശുപത്രികളിലായി പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. ഇതിൽ പത്തോളം പേരെ ഡെങ്കിപ്പനിക്കു സമാനമായ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നുമുണ്ട്. ഇടവിട്ടു മഴ പെയ്യുന്നതാണു കൊതുകു കൂടാനിടയാക്കുന്നത്. ഇതിലൂടെ കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയും കൂടുന്നു. മലിനജലം വഴിയാണ് എലിപ്പനി പടരുന്നത്.

ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, കെ.യു.ജനീഷ് കുമാർ, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടർ എ.നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.അനിതകുമാരി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !