​'എക്സാലോജിക്' കൊടുങ്കാറ്റ് പ്രതിപക്ഷ നേതാവിലേക്ക്?; പിണറായി വിജയനെതിരെ സമൻസിന് സാധ്യത!

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് വിവാദസാമ്പത്തിക ഇടപാടിലെ തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത ടി.വീണയുടെ ഐഫോൺ, ചുവന്നപുറംചട്ടയുള്ള ഡയറിയിലെ ഒന്നു മുതൽ 9 വരെയുള്ള പേജുകൾ, വിവരങ്ങൾ കുറിച്ച ഒരു ഷീറ്റ് പേപ്പർ എന്നിവയാണു നിർണായക തെളിവുകളെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. 

ബാങ്ക് നിക്ഷേപങ്ങൾക്കു പുറമേ റെയ്ഡിൽ പിടിച്ച പ്രമാണങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.


കേസിന്റെ നിർണായക ഘട്ടത്തിൽ ഇ.ഡി പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തുന്നുവെന്നാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കർത്തായുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിർണായകമാണ്. പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമാണെന്നാണു സൂചന.


പിണറായി വിജയനോടുള്ള വ്യക്തിബന്ധംകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾ ടി.വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനു പണം നൽകിയതെന്നും കമ്പനിയുടെ സേവനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ മുൻപു നൽകിയ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. കേസിൽ വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾക്കായി അന്വേഷണ സംഘം ഇ.ഡി ജോയിന്റ് ഡയറക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലാണ് 2024 ഏപ്രിൽ 17ലെ മൊഴിയുള്ളത്. സേവനമൊന്നും നൽകിയില്ലെന്ന കർത്തായുടെ മൊഴി വീണയും ശരിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 66 ലക്ഷത്തിന്റെ നഷ്ടക്കണക്കും 5 ലക്ഷത്തിന്റെ ചെറിയ വിറ്റുവരവുമുള്ള, ദുർബല സ്ഥാപനമാണ് എക്സാലോജിക്കെന്നും സിഎംആർഎല്ലിന്റെ ഔദാര്യത്തിലാണു കമ്പനി നടത്തിക്കൊണ്ടുപോയതെന്നും ഇ.ഡി ചൂണ്ടിക്കാണിക്കുന്നു.


സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപയാണു വീണയുടെ കമ്പനിക്കു നൽകിയത്. എക്സാലോജിക് നൽകിയെന്ന് അവകാശപ്പെട്ട സേവനങ്ങൾക്കായി പിന്നീടു മറ്റൊരു ഐടി സ്ഥാപനത്തെ ഏർപ്പെടുത്തിയെന്നും അതിനു വീണയ്ക്കു കൊടുത്തതിനെക്കാൾ വളരെ കുറഞ്ഞ തുകയേ വേണ്ടിവന്നുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്. വീണയുടെ സ്ഥാപനങ്ങളായ എക്സാലോജിക്കിന്റെ അക്കൗണ്ടിലുള്ള 27,585 രൂപയും ലാക്കർ ഇന്ത്യ കോർപറേഷന്റെ 15.57 ലക്ഷം രൂപയും സ്വന്തം പേരിലുള്ള 1.37 ലക്ഷം രൂപയും മരവിപ്പിച്ചു. മേയിൽ വീണയുടെ വീട്ടിൽ നടന്ന റെയ്ഡിലാണ് ഇതിന്റെ രേഖകൾ പിടിച്ചെടുത്തത്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ടു ശശിധരൻ കർത്താ 182 കോടിയുടെ ക്രമക്കേടുകൾ നടത്തിയതായി ആരോപിക്കുന്ന സ്വത്തുകണ്ടുകെട്ടൽ റിപ്പോർട്ടിലാണു ടി.വീണയെയും പിണറായി വിജയനെയും പരാമർശിക്കുന്ന ഭാഗമുള്ളത്. 


‘ചെളി നീക്കി’യെന്ന പേരിലാണു സിഎംആർഎൽ ഈ ചെലവുകൾ എഴുതി മാറ്റിയത്. യഥാർഥ സേവനമോ അനുബന്ധ ബില്ലുകളോ ഇല്ലാതെ, സ്വയം തയാറാക്കിയ വൗച്ചറുകൾ ഉപയോഗിച്ച് ‘സ്ലഡ്ജ് (ചെളി) ഹാൻഡ്‌ലിങ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ’ എന്ന പേരിൽ 139 കോടിയുടെ വ്യാജച്ചെലവ് കാണിച്ചെന്നാണു റിപ്പോർട്ട്.

സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 26 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്. കേസിലെ 12 പ്രതികളുടെയും അവരുടെ സ്ഥാപനങ്ങളുടെയുമായി 29 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനു മുന്നോടിയായുള്ള നടപടിയാണിത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയിൽ സ്വന്തം ഭാഗം വിശദീകരിക്കാൻ വീണ അടക്കമുള്ളവർക്ക് അവസരമുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !