മൂന്നാർ: കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപിച്ചു വീട്ടിൽ പോയതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂന്നാർ - അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽവച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു വീട്ടിൽ പോയെന്നാണു പരാതി.
മൂന്നാർ - കോട്ടയം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.
കോട്ടയത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്. ഡിപ്പോയിൽ ജോലിക്കു പോകുന്നതിനായി ഒരു കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻമുക്കിൽനിന്നു ബസിൽ കയറി.
തുടർന്നാണ് ടിക്കറ്റ് മെഷീനും പണവും ഡിപ്പോയിൽ ഏൽപിക്കാൻ പറഞ്ഞ് കണ്ടക്ടർ ഇറങ്ങിപ്പോയത്. മൂന്നാറിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ബസ് പതിവുപോലെ മൂന്നാറിലെത്തി.
ഡിപ്പോയിൽ സർവീസ് നിർത്തിയാൽ, സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി ഡ്യൂട്ടി അവസാനിപ്പിച്ചശേഷം മെഷീനും പണവും നൽകി വേ ബില്ലും നൽകി ഒപ്പിട്ടശേഷം മാത്രമേ കണ്ടക്ടർ വീട്ടിൽ പോകാവൂ എന്നാണു നിയമം. ബസിലുണ്ടായിരുന്ന യാത്രക്കാർ വിവരം ഡിപ്പോയിൽ അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.