പിഎസ്‌സി ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം; കർശന നടപടികൾ സ്വീകരിച്ച് സർക്കാർ;

തിരുവനന്തപുരം: പരാതികളിൽ മുങ്ങിനിൽക്കുന്ന പിഎസ്‌സിയിലേക്കു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിലൂടെ, കർശന നടപടിയിലേക്കാണു സർക്കാർ കടന്നിരിക്കുന്നത്. 


ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടീമിനെ നൽകുമെന്നും ഉറപ്പാക്കി. എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള 2 പേർ കൂടി ടീമിന്റെ ഭാഗമാകും.


കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അന്വേഷണത്തിന്റെ പല സാധ്യതകൾ പരിശോധിച്ചിരുന്നു. വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഒരുഘട്ടത്തിൽ ആലോചിച്ചെങ്കിലും പിഎസ്‌സി, ജുഡീഷ്യറി, നിയമസഭ എന്നിവയിൽ അന്വേഷണം നടത്തുന്നതിൽ വിജിലൻസിനുള്ള നിയന്ത്രണം സർക്കാർ കണക്കിലെടുത്തു. 


മൂന്നിടങ്ങളിലും അന്വേഷിക്കാനുള്ള അധികാരത്തിൽ വ്യക്തത വരുത്തി വിജിലൻസ് ചട്ടം ഇന്നലെ ഭേദഗതി ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് തന്നെയാണ് ഉചിതമെന്ന് ആത്യന്തികമായി വിലയിരുത്തി. ഇക്കാര്യം മന്ത്രിസഭയിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പിഎസ്‌സിയുടെ കാര്യത്തിൽ സർക്കാർ കർശന നടപടിയിലേക്കു നീങ്ങുകയാണെന്ന് അറിയിച്ചു.


പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അതിന്റെ സംരക്ഷണം കേസന്വേഷണത്തിൽ ലഭിക്കില്ല. അന്വേഷണത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല. മറ്റേതൊരു കേസ് പോലെയാവും ഇവിടെയുമുള്ള അന്വേഷണം. ആസൂത്രണ ബോർഡിലേതടക്കം ക്രമക്കേടുകൾ നടന്ന പരീക്ഷകളിലെ പരാതിക്കാരുമായി സംസാരിച്ചായിരിക്കും ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിക്കുക. ഇവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പിഎസ്‌സി അധികൃതരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാം. പിഎസ്‌സിയിൽ പരിശോധന നടത്തി രേഖകളടക്കം പിടിച്ചെടുക്കാനും അധികാരമുണ്ട്.

ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ, നിലവിൽ പിഎസ്‌സിയിൽ വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന അപ്രസക്തമാകും. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറും. പിഎസ്‌സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വരുന്നത് ആദ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !