കറുകച്ചാൽ : ബന്ദിപ്പൂർ വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച് സുഖകരമായി ബെംഗളൂരുവിലേക്ക് പോകാൻ ടിക്കറ്റെടുത്ത യാത്രക്കാർ പെരുവഴിയിലായി.
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ജനപ്രിയ ‘പാലാ - ബെംഗളൂരു എസി സർവീസ്’ കട്ടപ്പുറത്ത്. റൂട്ടിലെ 2 എസി ബസുകളും സാങ്കേതിക തകരാറിലായതാണ് കെഎസ്ആർടിസിയുടെ ‘ പൊന്മുട്ടയിടുന്ന താറാവിനെ’ പ്രതിസന്ധിയിലാക്കിയത്.നിലവിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് ഒരു പകരം ബസ് എത്തിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് മുടന്തി പോകുന്നത്. ഇന്നലെ തൃശൂർ ഡിപ്പോയിൽ നിന്ന് എസി ബസ് എത്തിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ബസ് എത്തിച്ചില്ലെങ്കിൽ സർവീസ് വീണ്ടും മുടങ്ങുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈനിൽ ടിക്കറ്റ് എടുത്തവരെ മറ്റ് പല കണക്‌ഷൻ ബസുകളിലായി കയറ്റി വിടുകയായിരുന്നു.
നഷ്ടം പ്രതിദിനം 65,000 കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന റൂട്ടാണിത്. ദിവസം 60,000 രൂപ മുതൽ 65,000 രൂപ വരെയായിരുന്നു സർവീസിൽ നിന്നുള്ള വരുമാനം. ജനപ്രിയ സർവീസ് മുടങ്ങാതിരിക്കാൻ അടിയന്തരമായി 2 പുതിയ എസി ബസുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.